Proverbs 16
1ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; 2 നാവിന്‍റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു. 1
2മനുഷ്യന് തന്‍റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു; 2 യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. 1
3നിന്‍റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക; 2 എന്നാൽ നിന്‍റെ ഉദ്ദേശ്യങ്ങൾ സാധിക്കും. 1
4യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു; 2 അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു. 1
5നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; 2 അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല. 1
6ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; 2 യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു. 1
7ഒരുവന്‍റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ 2 അവിടുന്ന് അവന്‍റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു. 1
8ന്യായരഹിതമായ വലിയ വരവിനെക്കാൾ 2 നീതിയോടെയുള്ള അല്പം നല്ലത്. 1
9മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; 2 അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. 1
10രാജാവിന്‍റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; 2 ന്യായവിധിയിൽ അവന്‍റെ വായ് തെറ്റിപ്പോകുന്നതുമില്ല. 1
11ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ; 2 സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു. 1
12ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്; 2 നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്. 1
13നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം; 2 സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു. 1
14രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം; 2 ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. 1
15രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; 2 അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. 1
16തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! 2 വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! 1
17ദോഷം വിട്ടുനടക്കുന്നത് നേരുള്ളവരുടെ പെരുവഴി; 2 തന്‍റെ വഴി സൂക്ഷിക്കുന്നവൻ തന്‍റെ പ്രാണനെ കാത്തുകൊള്ളുന്നു. 1
18നാശത്തിന് മുമ്പ് ഗർവ്വം; 2 വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം. 1
19ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ 2 താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്. 1
20തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; 2 യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. 1
21ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; 2 അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. 1
22വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; 2 ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. 1
23ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു; 2 അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു. 1
24ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; 2 മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; 1
25ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; 2 അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ. 1
26പണിക്കാരന്‍റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; 2 അവന്‍റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു. 1
27നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; 2 അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്. 1
28വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; 2 ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 1
29സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും 2 കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. 1
30കണ്ണിറുക്കുന്നവൻ വക്രത നിരൂപിക്കുന്നു; 2 വപ്പ് കടിക്കുന്നവൻ ദോഷം ചെയ്യുന്നു. 1
31നരച്ച തല ശോഭയുള്ള കിരീടമാകുന്നു; 2 നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം. 1
32ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും 2 മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ. 1
33ചീട്ട് മടിയിൽ ഇടുന്നു; 2 അതിന്‍റെ തീരുമാനമോ യഹോവയിൽനിന്ന് വരുന്നു.