Psalms 2
1ജനതകൾ കലഹിക്കുന്നതും 2 വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 1
2യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി 2 ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും 2 അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: 1
3“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് 2 അവരുടെ കയറുകൾ എറിഞ്ഞുകളയുക.” 1
4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; 2 കർത്താവ് അവരെ പരിഹസിക്കുന്നു. 1
5അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; 2 ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 1
6“എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ 2 ഞാൻ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 1
7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 2 യഹോവ എന്നോട് അരുളിച്ചെയ്തത്: 1 “നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 1
8എന്നോട് ചോദിച്ചുകൊള്ളുക; 2 ഞാൻ നിനക്കു ജനതകളെ അവകാശമായും 2 ഭൂമിയുടെ അറുതികളെ കൈവശമായും തരും; 1
9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; 2 കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.” 1
10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; 2 ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ. 1
11ഭയത്തോടെ യഹോവയെ സേവിക്കുവിൻ; 2 വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. 1
12ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു 2 നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. 1 ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. 2 ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.