Psalms 47
1സകലജനതകളുമേ, കൈ കൊട്ടുവിൻ; 2 ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. 1
2അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; 2 അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. 1
3കർത്താവ് ജനതകളെ നമ്മുടെ കീഴിലും 2 വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. 1
4അവിടുന്ന് നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; 2 താൻ സ്നേഹിച്ച യാക്കോബിന്‍റെ പ്രശംസയായ ഭൂമി തന്നെ. സേലാ. 1
5ദൈവം ജയഘോഷത്തോടും യഹോവ 2 കാഹളനാദത്തോടുംകൂടി ആരോഹണം ചെയ്യുന്നു. 1
6ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; 2 നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ. 1
7ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; 2 ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ. 1
8ദൈവം ജനതകളെ ഭരിക്കുന്നു; 2 ദൈവം തന്‍റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. 1
9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്‍റെ ദൈവത്തിന്‍റെ ജനമായി ഒന്നിച്ചുകൂടുന്നു; 2 ഭൂമിയിലെ പരിചകൾ ദൈവത്തിന്‍റെതല്ലോ; 2 അവിടുന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.