Psalms 95
1വരുവിൻ, നാം യഹോവയ്ക്കു പാടുക; 2 നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. 1
2നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; 2 സങ്കീർത്തനങ്ങളോടെ ദൈവത്തിന്‍റെ മുമ്പാകെ ഘോഷിക്കുക. 1
3യഹോവ മഹാദൈവമല്ലോ; 2 അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. 1
4ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്‍റെ കയ്യിൽ ആകുന്നു; 2 പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ. 1
5സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; 2 കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു. 1
6വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; 2 നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 1
7അവിടുന്ന് നമ്മുടെ ദൈവമാകുന്നു; 2 നാമോ അവിടുന്ന് മേയിക്കുന്ന ജനവും അവിടുത്തെ കൈകളിലെ ആടുകളും തന്നെ. 1
8ഇന്ന് നിങ്ങൾ ദൈവത്തിന്‍റെ ശബ്ദം കേൾക്കുന്നു എങ്കിൽ, 2 മെരീബ + 95:8 മെരീബ-കലഹംയിലെപ്പോലെയും മരുഭൂമിയിൽ മസ്സാ + 95:8 മസ്സാ-പരീക്ഷ, പുറപ്പാടു 17:1-7, സംഖ്യ 20:1-13, ആവര്‍ത്തനം 6:16, 33:8 നോക്കുക നാളിലെപ്പോലെയും 2 നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 1
9അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; 2 എന്‍റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. 1
10നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. 2 “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും 2 എന്‍റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ + 95:10 എന്‍റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ എന്‍റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു. 1
11“ആകയാൽ അവർ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” 2 എന്നു ഞാൻ എന്‍റെ ക്രോധത്തിൽ സത്യംചെയ്തു.