Psalms 66
1സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; 1
2ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ; 2 അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ. 1
3“അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; 2 അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും; 1
4സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; 2 അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ. 1
5വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ; 2 ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയിൽ ഭയങ്കരൻ. 1
6കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; 2 അവർ കാൽനടയായി നദി കടന്നുപോയി; 2 അവിടെ നാം കർത്താവിൽ സന്തോഷിച്ചു. 1
7ദൈവം തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു; 2 അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു; 2 മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ. 1
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; 2 കർത്താവിന്‍റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. 1
9അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു; 2 നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. 1
10ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; 2 വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. 1
11അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി; 2 ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. 1
12അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; 2 ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; 2 എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. 1
13ഞാൻ ഹോമയാഗങ്ങളുമായി അങ്ങേയുടെ ആലയത്തിലേക്ക് വരും; 2 അങ്ങേക്കുള്ള എന്‍റെ നേർച്ചകളെ ഞാൻ കഴിക്കും. 1
14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ 2 അവ എന്‍റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്‍റെ വായാൽ നേർന്നു. 1
15ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി 2 തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും; 2 ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ. 1
16സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ; 2 അവൻ എന്‍റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. 1
17ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു; 2 എന്‍റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. 1
18ഞാൻ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ 2 കർത്താവ് കേൾക്കുകയില്ലായിരുന്നു. 1
19എന്നാൽ ദൈവം കേട്ടിരിക്കുന്നു; 2 എന്‍റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; 1
20എന്‍റെ പ്രാർത്ഥന തള്ളിക്കളയാതെയും 2 തന്‍റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.